തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് പരാതി നൽകി.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. രണ്ടു വട്ടം മയക്കുവെടി ഏറ്റതും വെള്ളം പോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയിൽ ലോറിയിൽ തന്നെ ഹൃദയം പൊട്ടി മരിച്ചപ്പോൾ സൂര്യപ്രകാശത്തിൽ ആ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ നേരം വെളുക്കുന്നത് കാത്തുനിൽക്കുകയായിരുന്നു കേരള വനം വകുപ്പ് ജീവനക്കാരെന്ന് ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.