തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രമുഖ മലയാളപത്രങ്ങളില്‍ പരസ്യം നൽകി റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. സംസ്ഥാനത്തെ 1,625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണെന്ന് ആർബിഐ വ്യക്തമാക്കുന്നു.
ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐയുടെ ഈ നിർദേശം. നേരത്തെയും സമാനമായ നിർദ്ദേശം ആര്‍ബിഐ നൽകിയിരുന്നു. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്നും അതിന് സ്റ്റേ വാങ്ങിയിരുന്നു എന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.