സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അനുമതി നൽകും. അനധികൃത മണൽവാരൽ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാകുമെന്നതിനാൽ സംസ്ഥാനത്തെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്യാനാണ് പദ്ധതി. നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്രനിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കും. ഓഡിറ്റ് നടത്തിയതിൽ മണൽ നിക്ഷേപം കണ്ടെത്തിയ 17 നദികളിലാണ് മണൽവാരാൻ പാസ് നൽകുന്നത്.