സംസ്ഥാനസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ. ഭൂമി വിട്ടുകൊടുക്കുന്നത് ഭാവിയിൽ റയിൽവെയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ ദക്ഷിണ റയിൽവെ വ്യക്തമാക്കുന്നു.
നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ നിലവിലെ റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കുമെന്നും സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തികബാധ്യത വരുത്തുമെന്നും വ്യക്തമാക്കുന്നു.
സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കിവെച്ചതാണ്. ഇത് ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമ്മിതികൾ പുനർനിർമ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തികബാധ്യത ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.