എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകളിൽ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നു. ഹൈറിച്ച് തട്ടിപ്പിലൂടെ പ്രതാപനും ശ്രീനയും കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്നാണ് ഇഡി പറയുന്നത്. 482 കോടി രൂപ ശേഖരിച്ചത് ക്രിപ്‌റ്റോ കറൻസി വഴിയാണ്. എച്ച്.ആർ. കോയിൻ ഇടപാട് വഴി 1138 കോടി രൂപയും കൈക്കലാക്കിയിട്ടുണ്ടെന്നും ഇഡി പറയുന്നു. പ്രതാപനും ശ്രീനയും പണം വിദേശത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവിൽ ഒളിവിൽ തുടരുമ്പോൾത്തന്നെ ഇരുവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിൾ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.