സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുകയും ഈ ആഴ്ച്ച പ്രഖ്യാപിക്കുകയും ചെയ്തേക്കും. ബാറുകളുടെ ലൈസൻസ് ഫീസ് 5 മുതൽ 10 ലക്ഷം വരെ കൂടാനിടയുണ്ട്. ഒന്നാം തിയ്യതികളിൽ ഡ്രൈ ഡേ തുടരും. ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മദ്യവിതരണത്തിന് കഴിഞ്ഞ വർഷം തീരുമാനമെടുത്തെങ്കിലും വ്യവസ്ഥകളിൽ തീരുമാനമായിരുന്നില്ല. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും നിശ്ചിത ഫീസ് അടിസ്ഥാനത്തിൽ വിതരണത്തിനുള്ള സ്ഥലം. പുറത്തുനിന്നുള്ളവർക്ക് ഇവിടെ മദ്യം നൽകില്ല. ക്ലബുകളുടെ മാതൃകയിലുള്ള പ്രവർത്തനം സംബന്ധിച്ച ഉത്തരവാദിത്തം അതാത് ഐടി കമ്പനികൾക്കായിരിക്കും.
കള്ള് ഷാപ്പുകൾക്ക് ബാറുകളുടേതുപോലെ സ്റ്റാർ പദവി നിശ്ചയിക്കും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു