സിപിഎം നേതാവും കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയ ഈ ലോൺ വിവരം സഹകരണവകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.
ഭാസുരാംഗൻ കുടുംബാംഗങ്ങളുടെ പേരിലും ലോൺ തട്ടിയെന്നും കണ്ടെത്തലുണ്ട്. 2 കോടി 34 ലക്ഷം രൂപ കുടുംബങ്ങളുടെ പേരില്‍ ബാങ്കിൽ നിന്ന് എടുത്തു. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചു. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന് വാർഷികവരുമാനം 10 ലക്ഷം മാത്രമാണെന്നിരിക്കേ ബിആര്‍എം സൂപ്പർ മാർക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പനി തുടങ്ങി നിരവധി കമ്പനികളിൽ ലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.