നൂറോളം വനപാലകർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഒപ്പിട്ട് സമ്മേളനത്തിൽ പങ്കെടുത്തതും ഔദ്യോഗികവാഹനങ്ങൾ സമ്മേളനത്തിന് ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ചിറ്റാർ സ്വദേശിയായ മില്ലുകാരൻ എന്ന വ്ലോഗർ ചോദ്യം ചെയ്തതിലും ഫോട്ടോ എടുക്കുവാൻ ശ്രമിച്ചതിലും പ്രകോപിതരായ ഒരു വിഭാഗം വനപാലകർ ഇദ്ദേഹത്തെ ആക്രമിച്ചു.
സർക്കാർ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവർത്തനം നടത്താൻ വിലക്കുള്ള സാഹചര്യത്തിലാണ് ഡ്യൂട്ടി സമയത്ത് സമരം നടത്തിയതിന് വനം വകുപ്പ് താക്കീത് നൽകിയ വനപാലകരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന വനപാലകരെ ഡ്യൂട്ടി സമയത്ത് തന്നെ പങ്കെടുപ്പിച്ച് ഈ ജില്ലാ സമ്മേളനം നടത്തിയിട്ടുള്ളത്.
മാസങ്ങൾക്ക് മുമ്പ് കോന്നി താലൂക്ക് ഓഫീസിലെ ഏതാനും ജീവനക്കാർ അവധിയെടുത്ത് ടൂർ പോയത് കോന്നി എംഎൽഎ ഇടപെട്ടതോടെ വിവാദമായിരുന്നു.
വനപാലകരുടെ ആക്രമണത്തിൽ പരിക്കേറ്റ വ്ലോഗറെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.