സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ സി ബി ഐ കുറ്റവിമുക്തനാക്കി. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സി ബി ഐ-യുടെ കണ്ടെത്തൽ. പരാതിക്കാരിയുടെ ആരോപണത്തിന് തെളിവുകളില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
അടൂർ പ്രകാശ് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നെങ്കിലും അടൂർ പ്രകാശ് ബംഗ്ലൂരിൽ ഹോട്ടൽ റൂം എടുക്കുകയോ പരാതിക്കാരിക്ക് വിമാനടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സി ബി ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പീഡനക്കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എം പി-ക്ക് സി ബി ഐ നേരത്തേ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം എൽ എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാർ കേസ് പ്രതിയുടെ പരാതി.