Crime

കൂടത്തായി ജോളിക്കെതിരെ മകൻ

Published

on

കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്‍റെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് . സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.

കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് ജോളിയുടെ മകന്‍റെ നിർണായക മൊഴി. തന്‍റെ പിതാവിന്‍റെ അമ്മയെ ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുളളവരെ ഭക്ഷണത്തിലും വെളളത്തിലും സയനൈഡ് ചേർത്ത് നൽകിയുമാണ് ജോളി കൊലപ്പെടുത്തിയതെന്നാണ് റെമോ റോയ് മൊഴി നൽകിയത്. സയനൈഡ് എത്തിച്ചു നൽകിയത് ഷാജി എന്ന എം എസ് മാത്യു ആണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നെന്നും റെമോ കോടതി മുമ്പാകെ പറഞ്ഞു. എൻഐടിയിൽ അധ്യാപികയെന്ന് ജോളി പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം താൻ അന്വേഷിച്ചപ്പോൾ, അടുത്തുള്ള ബ്യൂട്ടി പാർലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുക യായിരുന്നു എന്ന് ജോളി സമ്മതിച്ചതായും റെമോ നൽകിയ മൊഴിയിലുണ്ട്. ജോളിയുടെ മൊബൈൽ ഫോൺ പൊലീസിന് കൈമാറിയത് താനാണെന്നും റെമോ പറഞ്ഞു.

കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച്ച ഹാജരായി. ജോളിയുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ സംശയമുണ്ടായിരുന്നെന്നും തന്നെ കാണിച്ച ഒസ്യത്ത് വ്യാജമെന്ന് സംശയമുണ്ടായിരുന്നുവെന്നും റോജോ മൊഴി നൽകി. വ്യാജരേഖയെന്ന് സംശയമുളളതിനാലാണ് ആറുമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി നൽകിയതെന്നും മൊഴിയിലുണ്ട്.

സാക്ഷികളുടെ എതിർവിസ്താരം ഉടൻ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്‍റെ രഹസ്യ വിചാരണ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version