Connect with us

Kerala

പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തുവിട്ടു

Published

on

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിനാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ജോയിന്റ് കൗൺസിൽ ആസ്ഥാനത്ത് നേരിട്ടെത്തി 116 പേജുള്ള റിപ്പോർട്ട് കൈമാറി. ജയശ്ചന്ദ്രൻ കല്ലിംഗൽ സിവിൽ സർവീസ് സംരക്ഷണയാത്രയുമായി ബന്ധപ്പെട്ട് വയനാട് ആയതിനാൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് ജനറൽ സെക്രട്ടറിക്കു വേണ്ടി റിപ്പോർട്ട് ഒപ്പിട്ടു വാങ്ങി.

നീണ്ട വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ ഉൾപ്പെടുത്തിയ പ്രതിലോമകരമായ നിർദ്ദേശങ്ങൾ മുഴുവനും പുനഃപരിശോധനാ സമിതി തള്ളിക്കളഞ്ഞിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ നിയമതടസ്സമുണ്ടെന്ന് റിപ്പോർട്ട് പറയുന്നില്ല. ജോയിന്റ് കൗൺസിൽ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളെല്ലാം പുന:പരിശോധനാ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സാധിക്കില്ല എന്ന ഇതുവരെയുള്ള നിലപാടുകൾക്ക് തിരിച്ചടിയാണ് റിപ്പോർട്ട്. മിനിമം പെൻഷൻ ഉറപ്പാക്കണമെന്നും ഡിസിആർജി അനുവദിക്കണമെന്നും 2013 ഏപ്രിൽ ഒന്നിന് മുമ്പ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പഴയ പെൻഷൻ ഓപ്റ്റ് ചെയ്യുവാൻ അവസരം ഉണ്ടാകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2040 വരെ സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് കൈമാറിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ കെ.ഷാനവാസ് ഖാനും വ്യക്തമാക്കി. സുപ്രീം കോടതിവിധി മാനിച്ച് റിപ്പോർട്ട് കൈമാറിയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. റിപ്പോർട്ട് സർവീസ് സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് പഴയ പെൻഷൻ പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. പഴയ പെൻഷൻ പുന:സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭപരിപാടികൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.