Connect with us

National

കള്ളക്കരാറുകാരുടെ ബന്ധുക്കള്‍ക്കും ഇനി റോഡ് പണി കിട്ടില്ല: യോഗി ആദിത്യനാഥ്‌

Published

on

റോഡുകളുടെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവാദിത്തം ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണ്ണായകപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അവയുടെ ചെലവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വകുപ്പുതലമന്ത്രിമാർ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യണമെന്നും ജോലിയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫീൽഡ് സന്ദർശനങ്ങൾ നടത്തണമെന്നും പറഞ്ഞ യോഗി ജോലികൾ യന്ത്രവൽക്കരിക്കപ്പെടണമെന്നും ഇതിനായി ഐഐടി പോലുള്ള സാങ്കേതികസ്ഥാപനങ്ങളുടെ സഹകരണം തേടാമെന്നും ചൂണ്ടിക്കാട്ടി.

ആളുകളുടെ കുറവുണ്ടാകരുതെന്ന് ഊന്നിപ്പറഞ്ഞ യോഗി, റഗുലർ നിയമനനടപടികൾ പൂർത്തിയാകുന്നതുവരെ യോഗ്യതയുള്ള യുവാക്കളെ ഔട്ട്‌സോഴ്‌സിംഗ് വഴി ഏർപ്പെടുത്തണമെന്നും വ്യക്തമാക്കി. ഗേറ്റ് പോലുള്ള ദേശീയ പരീക്ഷകൾ അവരുടെ കഴിവ് വിലയിരുത്തുന്നതിന് അടിസ്ഥാനമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാനസർക്കാരിന് ഒരു നയം/മാർഗ്ഗരേഖ രൂപീകരിക്കാം.

റോഡ് നിർമ്മാണത്തിനായി ഉത്തർപ്രദേശിന്റെ ഫുൾ ഡെപ്‍ത് റിക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റിന്റെ പ്രശംസ പിടിച്ചുപറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു. ട്രാഫികിന്റെയും മറ്റ് ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രാമീണറോഡുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കണം. ടെൻഡർ നടപടികൾ ലളിതമാവണം. യോഗ്യത, പരിചയം, വിശ്വസ്തത എന്നിവയുടെ അടിസ്ഥാനത്തിലാണ് മുൻഗണന നൽകേണ്ടത്. കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾക്ക് കേന്ദ്രപൊതുമരാമത്ത് വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ഏകീകൃത ഷെഡ്യൂൾ നിരക്ക് സ്വീകരിക്കണം. അയോധ്യയിലെ റാംപത്ത്, ഭക്തി പാത എന്നിവയുടെ നിർമ്മാണം പുതിയ ഉന്നതതലമാനദണ്ഡങ്ങൾ നടപ്പാക്കി സംസ്ഥാനത്ത് മാതൃകയാവുന്നു. എല്ലാ ഗ്രാമീണറോഡുകളുടെയും ജിഐഎസ് മാപ്പിംഗ് നടത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

അതേസമയം മോശം കരാറുകാർക്കെതിരെ നേരത്തെയും യോഗി രംഗത്തെത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമോ മോശം പേരോ ഉള്ള കരാറുകാരെ ജലസേചനപദ്ധതികൾക്കായി ലേലം വിളിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പ്രസ്‍താവനയിൽ പറഞ്ഞിരുന്നു. നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

By

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading

Kerala

സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ വലിയ തമാശ: വി.മുരളീധരൻ

Published

on

By

ഈ ദശകത്തിലെ വലിയ തമാശയായ യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത കെ.എൻ.ബാലഗോപാലിൻറെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.

മൂലധനനിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപ്പിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ല. ദേശീയപാത വികസനം കേരളത്തിൻറെ നേട്ടമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം.

ഡൽഹിയിൽ കേന്ദ്രവിരുദ്ധസമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചിലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കണം. മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ധൂർത്ത് തുടരുകയാണ്. അടുത്ത നാലുമാസത്തേക്ക് കൂടി ക്ഷേമപെൻഷൻ മുടങ്ങുമെന്നല്ലാതെ ഡൽഹി യാത്രകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.