Connect with us

Business

ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തുന്നു

Published

on

ബ്രിക്സ് രാജ്യങ്ങളുടെ പൊതുനിയന്ത്രണത്തിൽ ആർ ഫൈവ് വരുന്നതോടെ പുതുവർഷത്തിൽ ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തും. യൂറോ മാതൃകയിൽ ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ പദ്ധതിയിടുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥകൾ ഒത്തുചേർന്ന് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്ന് കരുതപ്പെടുന്നു. അന്താരാഷ്ട്രതലത്തിൽ ഡോളറിനും യൂറോയ്ക്കുമുള്ള അപ്രമാദിത്വം അവസാനിക്കുകയും ചെയ്യും. ഇന്ത്യയുടെ റുപ്പി, റഷ്യയുടെ റൂബിൾ, ബ്രസീലിന്റെ റിയാൽ, സൗത്ത് ആഫ്രിക്കയുടെ റാൻഡ്, ചൈനയുടെ റെമിൻബി എന്നിവയുടെ ആദ്യ അക്ഷരം ആർ ആണ്. അതുകൊണ്ടാണ് പുതിയ കറൻസിക്ക് ആർ ഫൈവ് എന്ന് പേരിട്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്ക് ലോകകരുതൽ കറൻസി കൈവശം വയ്ക്കണമെങ്കിൽ ആ രാജ്യം ഇന്നത്തെ സാഹചര്യത്തിൽ യുഎസ് ഡോളറിൽ വ്യാപാരം നടത്തണം. 1944 മുതൽ ഇതാണ് സ്ഥിതി. രണ്ടാം ലോകമഹായുദ്ധത്തിനിടയിലാണ് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിൽ നിന്ന് അമേരിക്കൻ ഡോളർ ലോക വാണിജ്യ – വ്യാപാര വിനിമയോപാധിയായി മാറിയത്. കഴിഞ്ഞ 79 വർഷമായി, അമേരിക്കൻ ഡോളർ പ്രബലമായ ലോകകരുതൽ കറൻസിയായി തുടരുന്നു. ഈ സ്ഥാനം കയ്യടക്കാനാണ് പല രാജ്യങ്ങളും രാഷ്ട്രകൂട്ടായ്മകളും ശ്രമിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടാക്കിയ ബ്രെട്ടൺ വുഡ്സ് ഉടമ്പടിയുടെ ഫലമായാണ് 1944-മുതൽ അമേരിക്കൻ ഡോളർ ലോക കരുതൽ കറൻസിയായി മാറിയത്. യുദ്ധസമയത്ത്, അമേരിക്കൻ ഐക്യനാടുകൾ സൈനികമായും സാമ്പത്തികമായും ഒരു ആഗോള സൂപ്പർ പവർ ആയിരുന്നു. അമേരിക്കൻ സാമ്പത്തികനയങ്ങളായ സ്വതന്ത്രവിപണിയും സുതാര്യയും സാമ്പത്തികശക്തിയായുള്ള വളർച്ചയും സ്വർണ്ണനിലവാരവുമെല്ലാം കാരണം രാജ്യങ്ങൾ അമേരിക്കൻ ഡോളർ അവരുടെ കരുതൽ കറൻസിയായി സ്വീകരിക്കാൻ സന്നദ്ധരായി. ഇന്ന് അന്താരാഷ്ട്രതലത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തികവിനിമയവും നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്.

കഴിഞ്ഞ എട്ട് പതിറ്റാണ്ടോളമായി ലോക സാമ്പത്തിക രം​ഗത്ത് അമേരിക്കൻ ഡോളർ പുലർത്തുന്ന ആധിപത്യത്തിന് ബദലാകും ആർ ഫൈവ് എന്നും ലോക കരുതൽകറൻസിയിലെ ഏറ്റവും വലിയ ക്ലെയിമുകളിൽ ഒന്നായി ആർ ഫൈവ് മാറാനുള്ള സാധ്യതയുണ്ട് എന്നും സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading

Business

കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

Published

on

By

ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്ന പദ്ധതികൾക്ക് മാത്രം പണം അനുവദിക്കും. 2024-2025ൽ തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയതുവഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിനൊപ്പം മൺസൂൺ കുറഞ്ഞതും ബോർഡിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുള്ള സംവിധാനങ്ങളും പ്രതിസന്ധിക്ക് കാരണമായി.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.