Connect with us

Crime

വലിഞ്ഞുനീണ്ട് വിചാരണ, കൂട്ടത്തോടെ കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസിൽ വിധി!

Published

on

കേരളത്തെ നൊമ്പരപ്പെടുത്തിയ, അതിദാരുണമായ സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന പരിധിയില്ലാത്ത ക്രൂരത.

അഞ്ചുവർഷങ്ങൾക്കുശേഷം അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി കണ്ടെത്തി. നാലാംപ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ടു.

കേസിന്റെ നാൾവഴി . . .

2018 ഫെബ്രുവരി 22- അട്ടപ്പാടിയിലെ മലമുകളിലുള്ള ഗുഹയിൽനിന്ന് പ്രതികൾ മധുവിനെ പിടികൂടി. കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകൾ കെട്ടി ആൾക്കൂട്ടവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഒടുവിൽ പോലീസെത്തി മധുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം വിവാദമായതോടെ 16 പേർക്കെതിരെ പോലീസ് കേസെടുത്തു.

2018 മെയ് 23-ന് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ വിചാരണ അനന്തമായി നീണ്ടു. ഒടുവില്‍ മധു കൊല്ലപ്പെട്ട് നാലു വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച്‌ 17-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

2022 ഏപ്രില്‍ 28-ന് സാക്ഷി വിസ്താരം ആരംഭിച്ചു. ആകെ 126 സാക്ഷികള്‍. 103 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 24 സാക്ഷികള്‍ കൂറുമാറി. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

കൂറുമാറിയ സാക്ഷികളില്‍ വനംവകുപ്പ് വാച്ചര്‍മാരും മധുവിന്റെ അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുണ്ട്. കൂറുമാറിയ വാച്ചര്‍മാരെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

2023 മാര്‍ച്ച്‌ 10-ന് അന്തിമവാദം പൂര്‍ത്തിയായി.

കേസില്‍ മൂന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയൊഴിഞ്ഞു. രാജേഷ് എം മേനോന്‍ നാലാമത്തെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

2023 ഏപ്രില്‍ 4-ന് കേസിലെ വിധി പ്രസ്താവം. വിധി പ്രസ്താവിച്ചത് ജഡ്ജി കെ എം രതീഷ് കുമാര്‍.

മധു വധക്കേസിലെ പ്രതികള്‍ യഥാക്രമം:

1- ഹുസൈൻ
2- മരയ്ക്കാർ
3- ഷംസുദ്ദീൻ 4-
അനീഷ് 5-
രാധാകൃഷ്ണൻ 6-
അബൂബക്കർ 7-
സിദ്ദിഖ് 8- ഉബൈദ്
9- നജീബ്
10-
ജൈജുമോൻ
11- അബ്ദുൾകരീം 12- സജീവ് 13-
സതീഷ്
15-
ഹരീഷ് 14-

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.