Connect with us

Crime

റോസിലിയുടെ കരൾ കറിവെച്ച് കഴിച്ചെന്ന് ലൈലയും ഭ​ഗവൽസിം​ഗും

Published

on

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ലൈലയും ഭർത്താവ് ഭഗവൽസിംഗും അന്വേഷണസംഘത്തോട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. നരബലിക്കുശേഷം സ്ത്രീകളുടെ കരൾ പാകം ചെയ്തു കഴിച്ചെന്ന് വ്യക്തമാക്കിയ ഇരുവരും ആദ്യം കൊല്ലപ്പെട്ട റോസിലിയുടെ കരളാണ് കറിവെച്ചു കഴിച്ചതെന്നും എന്നാൽ തങ്ങൾ രുചിച്ചുനോക്കുക മാത്രമാണു ചെയ്‌തതെന്നും ബാക്കി ഷാഫിയാണ് കഴിച്ചതെന്നും വെളിപ്പെടുത്തി.

മനുഷ്യമാംസം പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങളുടെ ഫോറൻസിക്‌ പരിശോധനയിൽ മനുഷ്യമാംസം പാകം ചെയ്തുവെന്ന് വ്യക്തമായതോടെ കൂടുതൽ ചോദ്യം ചെയ്യൽ നടന്നപ്പോഴാണ് ഇക്കാര്യം പ്രതികൾ സമ്മതിച്ചത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തേ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

മന്ത്രവാദിയായ ഷാഫി നരബലി പൂജയുടെ ഭാഗമായി കരളും മറ്റു ചില അവയവങ്ങളും പച്ചയ്‌ക്കു കഴിക്കണമെന്നാണ് ഉപദേശിച്ചതെന്നും എന്നാൽ അതു ബുദ്ധിമുട്ടാണെന്ന്‌ അറിയിച്ചതോടെ അവയവങ്ങൾ പാചകം ചെയ്‌തു കഴിച്ചാലും മതിയെന്നു ഷാഫി പറയുകയായിരുന്നു. തുടർന്ന് മുറിച്ചെടുത്ത അവയവങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവച്ചശേഷം പിന്നീട് പാചകം ചെയ്തു കഴിച്ചുവെന്നും ദമ്പതികൾ വെളിപ്പെടുത്തി.

68 വയസുകാരനായ ഭഗവൽസിങ്ങിനു ശാരീരികശേഷി കൂട്ടാൻ ഒറ്റമൂലി എന്ന നിലയ്‌ക്കാണു ശരീരഭാഗങ്ങൾ കഴിക്കാൻ ആവശ്യപ്പെട്ടത്‌. തങ്ങൾ ഒരുമിച്ചിരുന്നാണു കഴിച്ചത്‌. ഏറെ താൽപര്യത്തോടെയാണു ഷാഫി കഴിച്ചതെന്നും ലൈല അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ ഇരകളുടെ മാംസം പ്രസാദമാണെന്നും അത് മറ്റുള്ളവർക്കും കൂടി നൽകിയാൽ മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്നും ഷാഫി ദമ്പതിമാരോട് പറഞ്ഞിരുന്നു. അയൽക്കാർക്ക് മാംസം നൽകാൻ ഷാഫി പലതവണ നിർബന്ധിച്ചെങ്കിലും തങ്ങൾ തയ്യാറായില്ലെന്നും ദമ്പതികൾ വ്യക്തമാക്കി. മൃതദേഹത്തിൻ്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ടതിനുശേഷമാണു മാറ്റിവച്ച മാംസം പൂജ ചെയ്‌തു ഭഗവൽസിങ്ങിനും ലൈലയ്‌ക്കും ഷാഫി കൈമാറിയത്‌.

അതേസമയം ദമ്പതികളുടെ തുറന്നുപറച്ചിൽ ഷാഫി നിഷേധിച്ചു. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നാണ് ഷാഫി വ്യക്തമാക്കുന്നത്. കേസ്‌ രജിസ്‌റ്റർ ചെയ്‌തു 90 ദിവസം തികയുന്നത് ഡിസംബർ 12-നാണ്. അതിനിടയിൽ കുറ്റപത്രം സമർപ്പിച്ചല്ലെങ്കിൽ പ്രതികൾക്കു സ്വാഭാവികജാമ്യം ലഭിക്കും. അതു തടയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.