Connect with us

Education

രണ്ട് വിസിമാർ കൂടി ​തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ഗവർണർക്ക് വിശദീകരിച്ചു നൽകി

Published

on

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ​ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ​ഗവർണർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

എസ്എഫ്ഐയുടേയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടയിലാണ് സാങ്കേതിക സർവ്വകലാശാല വിസിയുടെ ചുമതല ‍ഡോ. സിസ തോമസ് ഏറ്റെടുത്തത്. ഒപ്പിടേണ്ട രജിസ്റ്റർ നൽകേണ്ട ഉദ്യോഗസ്ഥരടക്കം നിസ്സഹകരിച്ച് വിട്ടുനിന്നതോടെ ചുമതലയേറ്റെന്ന് കടലാസിൽ എഴുതി സിസ തോമസ് ചാന്‍സിലറെ അറിയിച്ചു. അതേസമയം അനുവാദം ഇല്ലാതെ ചുമതലയേറ്റതിൽ സിസ തോമസിനോട് വിശദീകരണം തേടാനുള്ള നീക്കത്തിലാണ് സ‍ർക്കാർ. സിസക്ക് ചുമതല നൽകിയത് ചട്ടം ലംഘിച്ചാണെന്ന വാദം സിപിഎം ഉയർത്തുന്നുമുണ്ട്.

സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തെത്തിയ ഡോ. സിസ തോമസിനെ ഗേറ്റില്‍ എസ്എഫ്ഐക്കാർ തടഞ്ഞു. പോലീസ് അകമ്പടിയോടെ അകത്തെത്തിയപ്പോൾ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുടെ വൻ സംഘം. സമരക്കാരെ മറികടന്ന് ഓഫീസിൽ കയറിയപ്പോൾ ഒപ്പിടാൻ രജിസ്റ്ററില്ല; രജിസ്ട്രാര്‍ സ്ഥലത്തില്ല. ഡെപ്യൂട്ടി രജിസ്ട്രാറും ഉന്നത ഉദ്യോഗസ്ഥരും പ്രതിഷേധക്കാര്‍ക്കൊപ്പവും. ഒടുവിൽ ചുമതലേറ്റകാര്യം വെള്ള പേപ്പറിൽ എഴുതി രാജ്ഭവനിലേക്ക് അയച്ച് സിസ തോമസ് പ്രശ്നം പരിഹരിച്ചു.

സിസക്കെതിരെയുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി രേഖാമൂലമുള്ള അനുവാദമില്ലാതെ പുതിയ ചുമതലയേറ്റതിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോ സാങ്കേതിക വകുപ്പ് ഡയറക്ടറോ സിസയോട് വിശദീകരണം തേടും. എന്നാൽ ചാൻസലർ ഈ പദവിയിലേക്ക് ചുമതല ഏൽപ്പിച്ചതിനുശേഷം ചുമതല ഏൽക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിസയുടെ വിശദീകരണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

By

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading

Education

സാങ്കേതികസർവകലാശാല പരീക്ഷാകേന്ദ്രമാറ്റം ഇല്ല

Published

on

By

ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണ്ണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.

സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.