Connect with us

Crime

പാക്ക് സൈനിക മേധാവിയും ബന്ധുക്കളും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Published

on

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനികമേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്. എന്നാല്‍, സൈനികമേധാവിയുടെ കുടുംബത്തിന്‍റെ രഹസ്യനികുതിരേഖകൾ ‘നിയമവിരുദ്ധവും അനാവശ്യമായ ചോർച്ചയും’ ആണെന്ന് സർക്കാർ അവകാശപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നികുതിനിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യവിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്‍റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ റവന്യൂ ഉപദേഷ്ടാവായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഓഫീസറോട് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദാർ നിർദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖമർ ജാവേദ് ബജ്‌വ പാകിസ്ഥാൻ സൈനികമേധാവിയായതിന് ശേഷം അദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങൾ പുതിയ ബിസിനസുകള്‍ ആരംഭിച്ചു. പലരും പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ ഫാം ഹൗസുകളുടെ ഉടമകളായി. ബന്ധുക്കളില്‍ ചിലര്‍ വിദേശവസ്തുക്കൾ വാങ്ങി കോടിക്കണക്കിന് ഡോളർ സമ്പാദിച്ചതായും ഓൺലൈൻ അന്വേഷണ വാർത്താ പോർട്ടലായ ഫാക്ട് ഫോക്കസിന് വേണ്ടി പാകിസ്ഥാൻ പത്രപ്രവർത്തകൻ അഹമ്മദ് നൂറാനി റിപ്പോര്‍ട്ട് ചെയ്തു. ഖമർ ജാവേദ് ബജ്‌വയുടെ ഭാര്യ ആയിഷ അംജദ്, മരുമകൾ മഹ്‌നൂർ സാബിർ, മറ്റ് അടുത്ത കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള കുടുംബത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന നിരവധി ഡാറ്റകളും ഇതോടൊപ്പം പുറത്തുവിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“ആറ് വർഷത്തിനുള്ളിൽ രണ്ട് കുടുംബങ്ങളും ശതകോടീശ്വരന്മാരായി. കുടുംബാംഗങ്ങള്‍ അന്താരാഷ്ട്ര ബിസിനസ് ആരംഭിച്ചു. പലരും ഒന്നിലധികം വിദേശസ്വത്തുക്കൾ വാങ്ങി. കുടുംബത്തില്‍ ചിലര്‍ വിദേശത്തേക്ക് മൂലധനം കൊണ്ടുപോയി. വാണിജ്യ കെട്ടിടങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന പ്ലോട്ടുകൾ, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും വലിയ ഫാം ഹൗസുകൾ, ലാഹോറിലെ വലിയ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ എന്നിവയുടെ ഉടമകളും ഇന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ ബജ്‌വ കുടുംബം സ്വരൂപിച്ച പാകിസ്ഥാനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണിമൂല്യം 12.7 ബില്യണിലധികം രൂപയാണ്;” റിപ്പോർട്ട് പറയുന്നു. 2013 ല്‍ ഖമർ ജാവേദ് ബജ്‌വ സമര്‍പ്പിച്ച സാമ്പത്തിക കണക്കുകള്‍ 2017 ന് ഇടയില്‍ മൂന്ന് തവണ പരിഷ്ക്കരിച്ചത് എങ്ങനെയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. “2013-ലെ പുതുക്കിയ സമ്പത്ത് പ്രസ്താവനയിൽ, ഡി എച്ച് എ ലാഹോറിന്‍റെ എട്ടാം ഘട്ടത്തിൽ ജനറൽ ബജ്വ ഒരു വാണിജ്യ പ്ലോട്ട് കൂട്ടിച്ചേർത്തു. വാസ്തവത്തിൽ താൻ ഈ പ്ലോട്ട് 2013-ൽ തിരികെ വാങ്ങിയിരുന്നുവെന്നും എന്നാൽ രേഖപ്പെടുത്താന്‍ മറന്നുപോയെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്;” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ അധികൃതർ ഓൺലൈൻ പോർട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു. ഫാക്ട് ഫോക്കസ് വെബ്‌സൈറ്റ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക പത്രപ്രവർത്തക പ്ലാറ്റ്‌ഫോമാണ്. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതികൾ ഇതിന് മുമ്പും ഫാക്ട് ഫോക്കസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.