Connect with us

Kerala

നിയമസഭാ സമ്മേളനം തുടങ്ങുന്നു: കെ എം മാണിയുടെ മകൻ സഭയ്ക്കൊപ്പമോ സർക്കാരിനൊപ്പമോ?

Published

on

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങുമ്പോൾ സർക്കാരിനെ കാത്തിരിക്കുന്നത് ശക്തമായ പ്രതിപക്ഷപ്രതിഷേധം. തിരുവനന്തപുരം നിയമസഭയിലെ നിയമന കത്ത് വിവാദവും വിഴിഞ്ഞം സമരവും സർക്കാർ ധൂർത്തും പ്രതിപക്ഷം ആയുധമാക്കും. സർക്കാർ – ​ഗവർണർ പോരിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാരിക്കുഴി തീർക്കാനാണ് സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ​ഗവർണറെ മാറ്റുന്ന ബിൽ ഈ സമ്മേളനത്തിൽ പാസാക്കും. ​ഗവർണറുടെ നയപ്രഖ്യാപനപ്രസം​ഗം ഒഴിവാക്കാനുള്ള കുറുക്കുവഴികളും സർക്കാർ തേടുന്നുണ്ട്. കേരള കോൺ​ഗ്രസ് എം നിലപാടുകളും നിയമസഭയ്ക്കുള്ളിലും പുറത്തും ചർച്ചയാകും.

വിഴിഞ്ഞം സംഭവത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺ​ഗ്രസ് എം നിയമസഭയിൽ എന്ത് നിലപാടെടുക്കും എന്നതും സർക്കാരിന് വെല്ലുവിളിയാണ്. വിഴിഞ്ഞം ചർച്ചയാകുമ്പോൾ കേരള കോൺ​ഗ്രസ് എം എം എൽ എ-മാർ സഭയ്ക്ക് അനുകൂലമായി സംസാരിക്കുമോ സർക്കാരിന് അനുകൂലമായി സംസാരിക്കുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. വിഴിഞ്ഞം സമരത്തിൽ സമരക്കാർക്ക് അനുകൂലമായാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി ആദ്യം പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലക്കാരനും ലത്തീൻ സമുദായാം​ഗവുമായ മന്ത്രി ആന്റണി രാജുവിനില്ലാത്ത വേദന ഇക്കാര്യത്തിൽ ജോസ് കെ മാണിക്കെന്തിനാണ് എന്ന ചോദ്യവും ഇടതുമുന്നണിയിൽ ഉയർന്നിരുന്നു.

ക്രിസ്ത്യൻ സഭകളെ ഇടത് മുന്നണി പിണക്കിയാൽ അതിന്റെ നഷ്ടം കേരള കോൺ​ഗ്രസ് എമ്മിനാണ് ഏറ്റവും കൂടുതൽ സംഭവിക്കുക എന്ന് മറ്റാരെക്കാളും നന്നായി ജോസ് കെ മാണിക്ക് അറിയാം. അതുകൊണ്ട് സമരക്കാരെ പരസ്യമായി തള്ളി ഒരു നിലപാട് കേരള കോൺ​ഗ്രസ് എം സഭയ്ക്കുള്ളിലും പുറത്തും എടുക്കില്ല. വിഴിഞ്ഞം സംഭവം സംബന്ധിച്ച് ഇടത് മുന്നണിയിൽ വിള്ളലുകളുണ്ടെന്ന് വ്യക്തമായാൽ അത് പ്രതിപക്ഷത്തിന് വലിയ നേട്ടമാവും.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം, സിൽവർ ലൈനിൽ നിന്നുള്ള പിൻമാറ്റം തുടങ്ങി സർക്കാരിനെതിരെ പ്രയോഗിക്കാൻ ആയുധങ്ങളേറെയാണ് പ്രതിപക്ഷത്തിന്. ശശി തരൂർ വിവാദം പോലെ പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന വിഷയങ്ങളുമുണ്ട്.

പതിനാല് സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് സഭാസമ്മേളനത്തിൻറെ ഹൈലൈറ്റ്. അക്കാദമികരംഗത്തെ പ്രമുഖരെ സർവ്വകലാശാല തലപ്പത്തിരുത്താനും ചെലവുകൾ സർവ്വകലാശാല തനതുഫണ്ടിൽ നിന്ന് ചെലവഴിക്കാനുള്ള നിർദ്ദേശങ്ങളുണ്ടാകും. സമാനസ്വഭാവമുള്ള സർവ്വകലാശാലകൾക്ക് ഒരു ചാൻസിലർ എന്ന രീതിയിൽ അഞ്ച് ബില്ലുകളാണ് തയ്യാറായിട്ടുളളത്. നിയമനിർമ്മാണത്തെ പ്രതിപക്ഷം എതിർക്കും. ഗവർണറുടെ ആർ എസ് എസ് ബന്ധം ഉയർത്തിക്കാട്ടിയുള്ള പ്രതിരോധം പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ഭരണപക്ഷം.

സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിരിക്കേ സ്പീക്കർ കസേരയിലെ ആദ്യ ഊഴം എ എൻ ഷംസീറിനും വെല്ലുവിളിയാണ്. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിലേക്ക് സമ്മേളനം നീട്ടാനുളള നീക്കത്തിലാണ് സർക്കാർ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.