Connect with us

Kerala

തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുന്നതിന് യുഐഡി സ്ഥിരീകരിക്കണം

Published

on

ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുമ്പോൾ യുഐഡി പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദ്ദേശം. പ്രിന്റ് രൂപത്തിലുള്ളതോ ഇലക്ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാർ കാർഡുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ തിരിച്ചറിയൽ രേഖ സ്ഥിരീകരിക്കുന്നതിൽ യുണീക് ഐഡന്റിഫിക്കേഷൻ അതേറിറ്റി ഓഫ് ഇന്ത്യക്കു ആധാർ ഉടമസ്ഥരുടെ അനുമതി ഉണ്ടെന്നും സമർപ്പിച്ച ആധാറിന്റെ വസ്തുത ഉറപ്പിക്കേണ്ടത് ഉചിതമായ നടപാടിയാണെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ആധാർ ലെറ്റർ, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം ആധാർ എന്നിവയ്ക്കും നിർദേശം ബാധകമാണ്.

ആധാർ ഉപയോ​ഗിച്ച് സാമൂഹ്യവിരുദ്ധരുടെ ചൂഷണം തടയാൻ സ്ഥിരീകരണം സഹായിക്കും. ആധാർ കൃത്രിമത്വം നടത്തുന്നതും കണ്ടെത്താൻ ഇത്തരം ഒ‍ാഫ് ലൈൻ വേരിഫിക്കേഷനുകൾ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആധാർ ആക്ടിലെ സെക്ഷൻ 35 അനുസരിച്ച് ആധാർ രേഖകളിൽ കൃത്രിമത്വം കാണിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഏത് സാഹചര്യത്തിലും തിരിച്ചറിയൽ രേഖയായി ആധാർ ഉപയോ​ഗിക്കുമ്പോൾ രേഖകളുടെ വസ്തുത ഉറപ്പു വരുത്തണമെന്നാണ് സംസ്ഥാന സർക്കാരുകൾക്ക് ആധാർ അതോറിറ്റി മുഖേന കേന്ദ്രം നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇതുസംബന്ധിച്ച സ്ഥാപനങ്ങൾക്കുള്ള സർക്കുലറുകളും ഡാറ്റ സ്ഥിരീകരിക്കുന്ന സമയത്ത് പാലിക്കേണ്ട പ്രോട്ടോക്കോളും ഈ സർക്കുലർ വിശദീകരിക്കുന്നുണ്ട്.

ഏതു രൂപത്തിലുള്ള ആധാർ കാർഡിലും നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ‌ ചെയ്താൽ രേഖകൾ സ്ഥിരീകരിക്കാം. ആൻഡ്രോയ്ഡിലും ഐഒഎസിലും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഏതൊരു ഫോണിലും ക്യുആർ കോഡ് സ്കാനർ ലഭ്യമാണ്. വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്കും ക്യുആർ കോഡ് സ്കാനർ ലഭിക്കും. ഇന്ത്യക്കാരായിട്ടുള്ള ആധാർ കാർ‍ഡ് ഉടമകൾക്ക് ക്യുആർ കോഡ് പരിശോധനയിലൂടെ അപ്ഡേറ്റ് ചെയ്തിട്ടുള്ള വിവരങ്ങൾ കൃത്യമാണോ എന്നു പരിശോധിക്കാനുള്ള അവസരവും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭ്യമാണ്. ആധാർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആധാർ അതോറിറ്റിയുടെ നിർദ്ദേശത്തിൽ വിശദമാക്കുന്നുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.