Connect with us

Kerala

തരൂർ വിഭാഗീയ പ്രവർത്തനം നടത്തിയില്ല; മെസ്സിയെ ഓർമ്മിപ്പിച്ച് ഒളിയമ്പുമായി കെ മുരളീധരൻ എം പി

Published

on

ശശി തരൂരിന്റ പ്രവർത്തനത്തിൽ വിഭാഗീയത ഇല്ലെന്നും ഒരു കോൺഗ്രസ് നേതാവിനെയും അദ്ദേഹം വിമർശിച്ചിട്ടില്ലെന്നും കെ മുരളീധരൻ എം പി. തരൂരിനെ പാർട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിൻമാറിയപ്പോൾ മറ്റൊരു സംഘടന അത് ഏറ്റെടുത്തു. ആ പരിപാടി നടന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് ഏറെ ചീത്തപ്പേര് ഉണ്ടാവുമായിരുന്നു. വർഗീയതയ്‌ക്കെതിരായ സെമിനാറിൽ പങ്കെടുക്കാൻ വന്ന തരൂരിന് കോൺഗ്രസിലെ ചിലരുടെ പ്രവർത്തനം മൂലം വേദി കിട്ടാതെ മടങ്ങേണ്ടിവന്നിരുന്നെങ്കിൽ അത് കോൺഗ്രസിനുണ്ടാക്കുക വലിയ ഡാമേജാണ്. ആ സെമിനാറിൽ കോൺഗ്രസിന്റ ആശയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചതെന്നും മുരളീധരൻ പറഞ്ഞു.

തരൂർ പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലാണ്. എംപിമാർക്ക് പൊതുവേദികളിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. പെരിന്തൽമണ്ണയിൽ അദ്ദേഹം സിവിൽ സർവീസ് വിദ്യാർത്ഥികളുമായാണ് സംവാദം നടത്തിയത്. സംഘാടകനായ യുഡിഎഫ് എം എൽ എ വിളിച്ചിട്ടാണ് അദ്ദേഹം അവിടെ പോയത്. ഡിസിസി ഓഫീസിനെ അറിയിക്കുകയും അവർ നല്ല സ്വീകരണം നൽകുകയും ചെയ്തു. ഒരോരുത്തർക്കും ഓരോ സ്‌പേസ് ഉണ്ട്. പൊതുയോഗത്തിൽ പ്രസംഗിക്കുന്നതുപോലെ സംവാദത്തിൽ സംസാരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. മലപ്പുറത്ത് ചെന്നാൽ എല്ലാ കോൺഗ്രസ് നേതാക്കൻമാരും പാണക്കാട് തങ്ങളുടെ വീട്ടിൽ പോവാറുണ്ട്. രാഷ്ട്രീയനേതാക്കൻമാർ തമ്മിൽ കാണുമ്പോൾ തലേന്ന് പെയ്ത മഴയോ കുറിച്ചോ അല്ലെങ്കിൽ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചോ മാത്രമല്ല ചർച്ച ചെയ്യുക. പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതും മുന്നണി സംവിധാനം മെച്ചപ്പെടുത്തുന്നതും സംസാരിക്കുമെന്നും ആ സന്ദർശനത്തിൽ യാതൊരുവിധ തെറ്റുമില്ലെന്നും മുരളീധരൻ പറഞ്ഞു.

ആളുകളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ മെസ്സിക്ക് പറ്റിയതുപോലെ പറ്റും. സൗദിയെ ചെറിയ രാജ്യമായി കണ്ടു നിസ്സാരമട്ടിൽ നേരിട്ടു. അവസാനം തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു. അതുപോലയാകും അവസ്ഥ. എല്ലാവരും ബൂത്ത് തലത്തിൽ നിന്നു വരണമെന്നില്ല. അതിന്റെ പ്രസക്തി നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെന്നതുപോലെ ഇപ്പോഴും തുടരുന്നു. തരൂരിന് കേരളത്തിൽ നല്ല സ്‌പേസ് ഉണ്ട്. എംപിയെന്ന രീതിയിൽ നല്ല പ്രവർത്തനമാണ് നടത്തുന്നത്. ഒന്നേകാൽ കൊല്ലം കഴിഞ്ഞാൽ പാർലമെന്ററി തെരഞ്ഞെടുപ്പാണ്. നിലവിൽ അദ്ദേഹമായിരിക്കും സ്ഥാനാർത്ഥി. എതിരാളികൾക്ക് ആവശ്യമില്ലാതെ ആയുധം കൊടുക്കുന്നത് മോശം രീതിയാണെന്നും കെ മുരളീധരൻ എം പി സൂചിപ്പിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.