Connect with us

Crime

രാഹുൽ മാങ്കൂട്ടത്തിൽ സിപിഎമ്മിന്റെ ടാർജെറ്റ്?

Published

on

യൂത്ത് കോൺ​ഗ്രസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് യുത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് 8 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. മാർച്ച് അക്രമാസക്തമായ കേസിലെ ഒന്നാംപ്രതി പ്രതിപക്ഷനേതാവ് വിഡി സതീശനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാതിരുന്നത് ദുരൂഹം.

അക്രമം നടക്കുമ്പോൾ വിഡി സതീശൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള അക്രമങ്ങൾ നടത്തിയത് രാഹുലിന്റെ നേതൃത്വത്തിലാണ് എന്നും അതിനാലാണ് പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യാത്തത് എന്നും പൊലീസ് വിശദീകരിക്കുന്നു.

എംഎൽഎ-മാരെ അറസ്റ്റ് ചെയ്യണമെങ്കിൽ പ്രത്യേക നടപടിക്രമങ്ങളൊന്നും നിലവിലില്ല. നിയമസഭയ്ക്കുള്ളിൽനിന്നോ നിയമസഭയുടെ പരിസരത്തുനിന്നോ എംഎൽഎ-മാരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമാണ് സ്പീക്കറുടെ മുൻകൂർ അനുമതി പൊലീസിന് ആവശ്യമുള്ളത്. അല്ലാത്ത സംഭവങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്പീക്കറെ അറിയിക്കണം എന്നാണ് ചട്ടം. നിയമം ഇങ്ങനെയാണെന്നിരിക്കേ, പ്രതിപക്ഷനേതാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. വേട്ടയാടി വലുതാക്കരുത് എന്ന തത്വമാണ് പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട്. കോൺ​ഗ്രസിന്റെ മുൻനിര നേതാക്കളെയെല്ലാം മനപൂർവം അവ​ഗണിക്കുക എന്ന തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്.

യൂത്ത് കോൺ​ഗ്രസിന്റെ സമരം അടിച്ചമർത്താൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്താൽ മാത്രം മതിയെന്ന തന്ത്രമാണ് കേരള പൊലീസ് പയറ്റുന്നത്. പ്രതിപക്ഷനേതാവിനെ അറസ്റ്റ് ചെയ്താൽ രാഷ്ട്രീയകാലാവസ്ഥ പ്രക്ഷുബ്ധമാകുമെന്നതിനാൽ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷനിരയിൽ ഒരു നേതാവിനും താരപരിവേഷം ചാർത്തിക്കിട്ടാതിരിക്കാൻ സർക്കാരും സിപിഎമ്മും പൊലീസും പുലർത്തുന്ന ജാ​ഗ്രതയാണ് പ്രതിപക്ഷനേതാവിനെ ഇപ്പോഴും അറസ്റ്റിൽനിന്നും ഒഴിവാക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.