Connect with us

Crime

അമിതവേഗതക്ക് പിടിവീണപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നായ; അമ്പരന്ന് പൊലീസ്

Published

on

jack russell dog in a car close to the steering wheel, ready to drive fast and save , with seat belt fastened

 

ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബരവാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ് സംഭവം. ശനിയാഴ്ച രാത്രിയോടെയാണ് പിഴയില്‍ നിന്നൊഴിവാകാന്‍ യുവാവിന്‍റെ പാഴ്ശ്രമം പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്.

നായയുമായി ഡ്രൈംവിഗ് സീറ്റ് വച്ച് മാറാനുള്ള കുതന്ത്രത്തിന് പിന്നില്‍ യുവാവ് മദ്യപിച്ചുവെന്ന കാരണവും വിശദമായ പരിശോധയില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ വാഹനവും നായയെയും ഉപേക്ഷിച്ച് ഇറങ്ങിയോടിയ യുവാവിനെ ചെറിയൊരു ഓട്ടമല്‍സരത്തിനുശേഷം പിടികൂടി. പ്രത്യക്ഷത്തില്‍ തന്നെ മദ്യപിച്ചുവെന്ന് മനസിലാവുന്ന യുവാവ് പരിശോധനകള്‍ക്ക് വിസമ്മതിച്ചതോടെ പൊലീസ് ആശുപത്രിയിലെത്തിച്ച് പൂര്‍ത്തിയാക്കിയ പരിശോധനയില്‍ യുവാവ് മദ്യപിച്ചാണ് അമിതവേഗതയില്‍ വാഹനമോടിച്ചതെന്ന് വ്യക്തമായി. ശാരീരികപരിമിതികള്‍ ഉള്ള കാരണത്താല്‍ നേരത്തെയും അറസ്റ്റ് ഒഴിവാക്കിയ പശ്ചാത്തലമുള്ള യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയും പുരോഗമിക്കുന്നു.

മാര്‍ച്ച് അവസാനവാരത്തില്‍ ഫ്ലോറിഡയില്‍ കാമുകിയെ സഹായിക്കാൻ അമിതവേഗതയില്‍ വാഹനം ഓടിച്ച 22 കാരന്‍റെ ലൈസന്‍സ് പൊലീസ് റദ്ദാക്കിയിരുന്നു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ മാത്രം വേഗതയില്‍ വാഹമോടിക്കാന്‍ അനുമതിയുള്ള നിരത്തിലൂടെ 160 കിലോമീറ്റര്‍ വേഗതയിലായിരുന്നു ജെവോണ്‍ പിയറി ജാക്സണ്‍ എന്ന 22 കാരന്‍ കാറോടിച്ചത്. പൊലീസ് പിടികൂടുമ്പോള്‍ കാമുകിയ കൃത്യസമയത്ത് ഒരു അഭിമുഖത്തിന് എത്തിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു യുവാവിന്‍റെ വിശദീകരണം. എന്നാല്‍ ഇതിന് മുന്‍പും അമിതവേഗതയ്ക്ക് പിടി വീണിട്ടുള്ളതിനാല്‍ പൊലീസ് യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.