![](https://primefoxnews.com/wp-content/uploads/2023/05/istockphoto-1031567764-612x612-1-300x200.jpg)
jack russell dog in a car close to the steering wheel, ready to drive fast and save , with seat belt fastened
ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബരവാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ് സംഭവം. ശനിയാഴ്ച രാത്രിയോടെയാണ് പിഴയില്‍ നിന്നൊഴിവാകാന്‍ യുവാവിന്‍റെ പാഴ്ശ്രമം പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്.
നായയുമായി ഡ്രൈംവിഗ് സീറ്റ് വച്ച് മാറാനുള്ള കുതന്ത്രത്തിന് പിന്നില്‍ യുവാവ് മദ്യപിച്ചുവെന്ന കാരണവും വിശദമായ പരിശോധയില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ വാഹനവും നായയെയും ഉപേക്ഷിച്ച് ഇറങ്ങിയോടിയ യുവാവിനെ ചെറിയൊരു ഓട്ടമല്‍സരത്തിനുശേഷം പിടികൂടി. പ്രത്യക്ഷത്തില്‍ തന്നെ മദ്യപിച്ചുവെന്ന് മനസിലാവുന്ന യുവാവ് പരിശോധനകള്‍ക്ക് വിസമ്മതിച്ചതോടെ പൊലീസ് ആശുപത്രിയിലെത്തിച്ച് പൂര്‍ത്തിയാക്കിയ പരിശോധനയില്‍ യുവാവ് മദ്യപിച്ചാണ് അമിതവേഗതയില്‍ വാഹനമോടിച്ചതെന്ന് വ്യക്തമായി. ശാരീരികപരിമിതികള്‍ ഉള്ള കാരണത്താല്‍ നേരത്തെയും അറസ്റ്റ് ഒഴിവാക്കിയ പശ്ചാത്തലമുള്ള യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയും പുരോഗമിക്കുന്നു.
മാര്‍ച്ച് അവസാനവാരത്തില്‍ ഫ്ലോറിഡയില്‍ കാമുകിയെ സഹായിക്കാൻ അമിതവേഗതയില്‍ വാഹനം ഓടിച്ച 22 കാരന്‍റെ ലൈസന്‍സ് പൊലീസ് റദ്ദാക്കിയിരുന്നു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ മാത്രം വേഗതയില്‍ വാഹമോടിക്കാന്‍ അനുമതിയുള്ള നിരത്തിലൂടെ 160 കിലോമീറ്റര്‍ വേഗതയിലായിരുന്നു ജെവോണ്‍ പിയറി ജാക്സണ്‍ എന്ന 22 കാരന്‍ കാറോടിച്ചത്. പൊലീസ് പിടികൂടുമ്പോള്‍ കാമുകിയ കൃത്യസമയത്ത് ഒരു അഭിമുഖത്തിന് എത്തിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു യുവാവിന്‍റെ വിശദീകരണം. എന്നാല്‍ ഇതിന് മുന്‍പും അമിതവേഗതയ്ക്ക് പിടി വീണിട്ടുള്ളതിനാല്‍ പൊലീസ് യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി.